• Thu. Jul 16th, 2026

റബ്ബർ വിലയിടിവ് – “കേന്ദ്ര നയം തിരുത്തിക്കാൻ നമ്മുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി CITU  തൊഴിലാളി കർഷക ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

ByNews Desk Admin

Nov 11, 2023
റബ്ബർ വിലയിടിവ് – “കേന്ദ്ര നയം തിരുത്തിക്കാൻ നമ്മുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി CITU  തൊഴിലാളി കർഷക ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
റബ്ബർ വിലയിടിവ് – “കേന്ദ്ര നയം തിരുത്തിക്കാൻ നമ്മുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി CITU  തൊഴിലാളി കർഷക ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂർ : റബ്ബർ ഉൾപ്പെടെയുള്ള തോട്ട വിളകളുടെ വിലയിടിവിൽ നിന്നും തൊഴിലാളികളെയും കർഷകരെയും രക്ഷിക്കാൻ “നമുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി കൊല്ലം ജില്ലയിലെ കർഷക തൊഴിലാളി ബഹുജന കൂട്ടായ്മ 2023 ശനിയാഴ്ച ഉച്ചക്ക് 2.30 ന് തെന്മല S.R പാലസിൽ ചേര്‍ന്നു. 

കേരളത്തിലെ എല്ലാ ജില്ലകളിലും വിപുലമായ തോട്ടം തൊഴിലാളി കൂട്ടായ്മകൾ ചേരുന്നതിന്റെ ഭാഗമായിട്ടാണ് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (CITU) കൊല്ലം ജില്ലയിലും കൺവെൻഷൻ ചേര്‍ന്നത്. 

ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  കെ. കെ ജയചന്ദ്രൻ EX MLA കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഎം പുനലൂർ ഏരിയ സെക്രട്ടറിയും ഫെഡറേഷൻ കൊല്ലം ജില്ലാ പ്രസിഡണ്ടുമായ  എസ് ബിജു എസ് ബിജു അധ്യക്ഷനായ ചടങ്ങിൽ ആർ പ്രദീപ് സ്വാഗതം പറഞ്ഞു.

തോട്ടങ്ങളുടെ നാട്  എന്ന് വിളിക്കുന്ന  കേരളത്തിന്റെ സമ്പദ്ഘടനയിലും വ്യാപാര ചരിത്രത്തിലും സവിശേഷ സ്ഥാനമാണ് കേരളത്തിനുള്ളത്.  ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന  റബ്ബറിന്റെ  85% വും കേരളത്തിൽ നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്. ഒരു കിലോ റബറിന് 240 രൂപ വരെ ലഭിച്ചിരിന്നടുത്തുനിന്ന് ഇന്ന് 130 രൂപയിൽ താഴെയാണ് ലഭിക്കുന്നത്.  കേരളത്തിൽ 12 ലക്ഷം റബ്ബർ കൃഷിക്കാരും 3.5 ലക്ഷം തൊഴിലാളികളും 50000 വ്യാപാരികളുമുണ്ട്  അവരെല്ലാം ദുരിതത്തിലാണ്. പല തോട്ടങ്ങളും വിലയിടിവ് മൂലം അടഞ്ഞു കിടക്കുകയാണ് . ചെറുകിട കൃഷിക്കാർ ടാപ്പിംഗ് നടത്തുന്നില്ല. വളവും , കീടനാശിനി പ്രയോഗവും  ഒന്നും നടത്താൻ കർഷകർക്ക് നിവർത്തിയില്ലാത്തതുകൊണ്ട് ഉൽപാദനവും വലിയ നിലയിൽ കുറയുന്നു. കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ ആസിയൻ കരാറിന്റ ഭാഗമായി വൻ തോതിൽ റബ്ബർ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതും, കയറ്റുമതിയിൽ വന്ന ഇടിവും വിലതകർച്ചയ്ക്ക് കാരണമായി. തോട്ടവിളകളിൽ  മറ്റൊരു പ്രധാനപ്പെട്ട വിളയാണ് കാപ്പി. രാജ്യത്തെ ഉത്പാദനത്തിൽ  രണ്ടാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇറക്കുമതി നയം മൂലം കാപ്പിയും വൻവില തകർച്ച നേരിടുന്നു.

വിദേശനാണ്യം നേടി തരുന്ന മറ്റൊരു തോട്ടവിളയാണ്  ഏലം – ഇതിന്റെ ഉത്പാദനത്തിന്റെ 92 % വും കേരളത്തിലാണ് ഏലത്തിന്റെ വില നാലിലൊന്നായി കുറഞ്ഞു. ഇറക്കുമതി നയം മൂലം തകർച്ച നേരിടുന്ന മറ്റൊരു വിളയാണ് കുരുമുളക് ആസിയൻ കരാറിന് മുൻപ് ഉണ്ടായിരുന്ന വിലയിൽ അഞ്ചിൽ ഒന്ന് വില മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ. കോവിഡിന് ശേഷം ഉണ്ടായ ലോക വിപണിയിലെ തകർച്ചയുടെ ആഘാതം തേയില വിപണിയിൽ ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ റബ്ബർ ഉൽപാദനത്തിൽ  രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയാണ് കൊല്ലം.

പൊതുമേഖല പ്ലാന്റെഷനുകളിൽ 4 എണ്ണത്തിൽ  3 എണ്ണവും കൊല്ലം ജില്ലയിലാണ്. RPL, SFCK, OIL PAM INDIA LIMITED ഇവ പൂർണ്ണമായും കൊല്ലം ജില്ലയിലാണ്. ജില്ലയുടെ കിഴക്കൻ മേഖല സഹ്യപർവതനിരകളോട് ചേർന്നു കിടക്കുന്ന പ്രദേശമാണ്. ഇവിടുത്തെ ജനങ്ങളുടെ ജീവിതമാർഗം തോട്ടം തൊഴിലും അതിൽ നിന്നുള്ള വരുമാനവുമാണ്. സാമ്പത്തിക മേഖലയിലെ തകർച്ച മലയോര മേഖലയിലാകെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേന്ദ്ര സർക്കാർ നയം തിരുത്തിയില്ലന്ന് മാത്രമല്ല ഇപ്പോൾ റബ്ബർ ബോർഡ് ഓഫീസുകളും മറ്റു  സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുകയാണ്. കേന്ദ്രസർക്കാർ  കേരളത്തിലെ തോട്ടം മേഖലയെ തകർത്ത് മറ്റു സംസ്ഥാനങ്ങളിൽ സഹായങ്ങൾ നൽകാൻ തയ്യാറാകുകയും ചെയ്യുന്നു. ടയർ കമ്പനികൾ വൻ കൊള്ള നടത്തുന്നത് തടയാൻ കേന്ദ്ര സർക്കാർ സംവിധാനങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, കർഷകരുടെ സബ്സിഡി വെട്ടി കുറയ്ക്കുകയും ചെയ്യുകയാണ്.

കേന്ദ്ര – സംസ്ഥാന സംയുക്ത സംരംഭമായ ജില്ലയിലെ ആർ.പി.എൽ കേന്ദ്രം കൈ ഒഴിഞ്ഞു  സംസ്ഥാന സർക്കാരിന്റെ മാത്രം ബാധ്യതയാക്കി മാറ്റിയിരിക്കുന്നു. ലാഭത്തിൽ പ്രവർത്തിച്ച കാലത്ത് കേന്ദ്രസർക്കാർ RPL ൽ നിന്നും ലാഭവിഹിതം വാങ്ങിയിരുന്നു. നഷ്ടത്തിലായപ്പോൾ കൈ ഒഴിഞ്ഞു. റബ്ബർ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ വലിയ സഹായങ്ങളാണ് കേരളത്തിൽ ചെയ്യുന്നത് 170 രൂപ തറ വില നിശ്ചയിച്ചു റബ്ബർ കർഷകരെ സഹായിച്ച് പോരുന്നത്    കേരളത്തിൽ മാത്രമാണ്.

പ്രതിസന്ധിഘട്ടത്തിലും തൊഴിലാളികളുടെ  കൂലി വർദ്ധനവും തോട്ടം ഉടമകൾക്ക്  പരമാവധി ആശ്വാസവും സർക്കാർ ചെയ്യുമ്പോൾ കേന്ദ്രസർക്കാർ പ്രതിസന്ധി മൂർച്ചിപ്പിച്ച് തോട്ടം തൊഴിലാളികളെയും കർഷകരെയും ആത്മഹത്യയിലേക്ക് തള്ളിവിടാനാണ് നോക്കുന്നത്.  

ജില്ലാ തലത്തിലെ തൊഴിലാളി കർഷക കൂട്ടായ്മകൾക്ക് ശേഷം എല്ലാവരുമായി ചേർന്ന് വൻ പ്രക്ഷോഭ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ(സി.ഐ.റ്റി.യു ) സംസ്ഥാന  പ്രസിഡന്റ് എസ് ജയമോഹൻ, ഫെഡറേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് എസ് ബിജു എന്നിവര്‍ അറിയിച്ചു.